Sunday, January 12, 2025

ഘെരാവോ

 ഘെരാവോ


ഒന്നാമത്തെയും ഒടുക്കത്തെയും 

മണിമുഴക്കങ്ങൾക്കിടയിൽ

പിടഞ്ഞോടുന്ന ചെറുദൂരങ്ങളിൽ  തളച്ചിട്ട പകലുകളും , 

വിവരശേഖരണത്തിലും വിതരണ  കണക്കിലും

രക്ഷിതാക്കളുടെ  ആധിത്തീയിലും

പൊരിയുന്ന സായന്തനങ്ങളും , 

നുണയാൻ നേരം കിട്ടാത്ത   

സൗഹൃദത്തിൻറെ മധുരങ്ങളും ,

കഴുകിത്തീരാത്ത പാത്രങ്ങളും , 

അണയാത്ത കനലുള്ള അടുപ്പുo,  

പൊടിയടങ്ങാത്ത അകത്തളങ്ങളും   

ചാപിള്ളയാക്കി മനസ്സിൽ തന്നെ   അടക്കിയ

നൂറുകണക്കിന് കവിതകൾ

ഇന്നെന്നെ സ്വപ്നത്തിൽ വന്ന് ഘരാവോ ചെയ്യുന്നു.

No comments:

Post a Comment