ഘെരാവോ
ഒന്നാമത്തെയും ഒടുക്കത്തെയും
മണിമുഴക്കങ്ങൾക്കിടയിൽ
പിടഞ്ഞോടുന്ന ചെറുദൂരങ്ങളിൽ തളച്ചിട്ട പകലുകളും ,
വിവരശേഖരണത്തിലും വിതരണ കണക്കിലും
രക്ഷിതാക്കളുടെ ആധിത്തീയിലും
പൊരിയുന്ന സായന്തനങ്ങളും ,
നുണയാൻ നേരം കിട്ടാത്ത
സൗഹൃദത്തിൻറെ മധുരങ്ങളും ,
കഴുകിത്തീരാത്ത പാത്രങ്ങളും ,
അണയാത്ത കനലുള്ള അടുപ്പുo,
പൊടിയടങ്ങാത്ത അകത്തളങ്ങളും
ചാപിള്ളയാക്കി മനസ്സിൽ തന്നെ അടക്കിയ
നൂറുകണക്കിന് കവിതകൾ
ഇന്നെന്നെ സ്വപ്നത്തിൽ വന്ന് ഘരാവോ ചെയ്യുന്നു.
No comments:
Post a Comment