ചേർത്തടച്ച ചുണ്ടുകൾക്കിടയിൽ
അടിഞ്ഞുകൂടിയ ഇരുട്ട് ഞാൻ -
കാർക്കിച്ച് തുപ്പിക്കളഞ്ഞു.
കണ്ണിലെ വരൾച്ചയുടെ വിണ്ടു കീറലിൽ
എണ്ണ തുളിച്ച് കരിന്തിരി കൊളുത്തി
കാർമേഘങ്ങളുടെ നെഞ്ചിലേക്ക് തന്നെ
ഉന്നം വെച്ച് വില്ലു കുലച്ചാഞ്ഞൊരമ്പെയ്ത്
ഒട്ടും കിതയ്ക്കാതെ ഞാൻ നിവർന്നു നിന്നു !
കണ്ണു കുത്തിപ്പൊട്ടിച്ച നിലാവിനെ നിർദാക്ഷിണ്യം
പടിയടച്ച് പിണ്ഡം വെച്ചു തിരിച്ചയച്ചു
കൂട്ടി വെച്ച പാഴ്ക്കിനാക്കൾക്ക് മണ്ണെണ്ണയൊഴിച്ച്
ആഴി കൂട്ടി ചിതയൊരുക്കിയൊരുദകക്രിയ!
കാൽക്കീഴിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്
കുതറുന്ന രാത്രിയെഅവജ്ഞയോടെ നോക്കി,
പൊട്ടിച്ചിരിച്ചു, ആവൃത്തി കൂടിയ ഒരട്ടഹാസം!
മഞ്ഞിൽ മരവിച്ചൊരു പ്രഭാതവും നാളെ
നിന്നെത്തേടി വരില്ലെന്ന് സ്വയം പറയുമ്പോൾ
ചക്രവാളത്തിലാരോ എനിക്കൊപ്പമട്ടഹസിച്ചു,
മറ്റാരുമല്ല! മൂർദ്ധാവിൽ ഭ്രാന്തുരുക്കിയൊഴിക്കുന്ന
അഹങ്കാരമൂർത്തി! സൂര്യനല്ലതാര്?
No comments:
Post a Comment